ADVERTISEMENT

കോട്ടയം ∙  14 വർഷത്തെ കിരീടവരൾച്ചയ്ക്കു പരിഹാരമായി കോട്ടയത്തിന്റെ മണ്ണിൽ വീണ്ടും മഹാരാജകീയ വിജയം. എംജി സർവകലാശാലാ കലോത്സവത്തിൽ 129 പോയിന്റുമായി എറണാകുളം മഹാരാജാസ് കോളജ് ഓവറോൾ ചാംപ്യന്മാർ. എറണാകുളം കോളജുകളുടെ സമഗ്രാധിപത്യത്തിൽ 111 പോയിന്റുമായി സെന്റ് തെരേസാസ് കോളജ് രണ്ടാം സ്ഥാനത്ത് എത്തി. തൃപ്പൂണിത്തുറ ആർഎൽവി കോളജ്, തേവര സേക്രഡ് ഹാർട്ട് കോളജ് എന്നിവർ മൂന്നാംസ്ഥാനം പങ്കിട്ടു. (102 പോയിന്റ്).

എംജി സർവകലാശാലാ കലോത്സവ സമാപനസമ്മേളനം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ ചെയർമാൻ രാഹുൽമോൻ രാജൻ, മന്ത്രി വി.എൻ.വാസവൻ, സിൻഡിക്കറ്റംഗം  റെജി സഖറിയ, ബസേലിയസ് കോളജ് പ്രിൻസിപ്പൽ ബിജു തോമസ് എന്നിവർ വേദിയിൽ.
എംജി സർവകലാശാലാ കലോത്സവ സമാപനസമ്മേളനം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ ചെയർമാൻ രാഹുൽമോൻ രാജൻ, മന്ത്രി വി.എൻ.വാസവൻ, സിൻഡിക്കറ്റംഗം റെജി സഖറിയ, ബസേലിയസ് കോളജ് പ്രിൻസിപ്പൽ ബിജു തോമസ് എന്നിവർ വേദിയിൽ.

2010ൽ കോട്ടയത്തു  നടന്ന കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയശേഷം 14 വർഷങ്ങൾക്കു ശേഷം കോട്ടയത്തു  തന്നെയാണു മഹാരാജാസ് കിരീടം ചൂടുന്നത്. ആദ്യദിനം ചിത്രത്തിൽ ഇല്ലാതിരുന്ന മഹാരാജാസ് അവസാന ദിനങ്ങളിൽ പോയിന്റുകൾ നേടി ചാംപ്യൻപട്ടത്തിലേക്ക് ഉയരുകയായിരുന്നു. മികച്ച നടനായി മഹാരാജാസിലെ എം.അഭിനന്ദും നടിയായി ചങ്ങനാശേരി എസ്ബി കോളജിലെ അലൻ കരിഷ്മ ജോസഫും തിരഞ്ഞെടുക്കപ്പെട്ടു. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ എ.ആകാശ് ജൂറിയുടെ പ്രത്യേക പരാമർശം നേടി. സമാപന സമ്മേളനം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എൻ. വാസവൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സർവകലാശാലാ യൂണിയൻ ചെയർമാൻ രാഹുൽ മോൻ രാജൻ അധ്യക്ഷത വഹിച്ചു.

ഓരോ വിഭാഗത്തിലെയും വിജയികൾ, പോയിന്റ്
∙സംഗീത മത്സരങ്ങൾ– എറണാകുളം മഹാരാജാസ് – 37
∙നൃത്ത ഇനങ്ങൾ– എറണാകുളം സെന്റ് തെരേസാസ് – 52
∙നാടക മത്സരം– എറണാകുളം മഹാരാജാസ് – 36
∙സാഹിത്യ മത്സരങ്ങൾ– തേവര എസ്എച്ച് – 38
∙ഫൈൻ ആർട്സ് – തൃപ്പൂണിത്തുറ ആർഎൽവി– 22

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com