ADVERTISEMENT

പാലാ∙ അൻപത്തിയേഴുകാരന്റെ മൂക്കിൽനിന്നു അട്ടപോലെ(ലീച്ച്) തോന്നിക്കുന്ന ജീവിയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പുറത്തെടുത്തു. മുണ്ടക്കയം സ്വദേശിയായ ഇദ്ദേഹത്തിന് രണ്ടാഴ്ചയായി മൂക്കിനുള്ളിൽ അസ്വസ്ഥത അനുഭവപ്പെടുകയും കണ്ണുകളിൽ നിന്ന് വെള്ളം വരികയും ചെയ്തിരുന്നു. ഇതേ തുടർന്നു മറ്റൊരു ആശുപത്രിയിൽ ആദ്യം ചികിത്സ തേടി. അസ്വസ്ഥത മാറാതെ വരികയും മൂക്കിനുള്ളിൽ നിന്നു രക്തം വരികയും ചെയ്തതോടെ കഴിഞ്ഞ ദിവസം രാത്രിയിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ അടിയന്തര ചികിത്സ തേടി എത്തുകയായിരുന്നു. 

എമർജൻസി മെഡിസിൻ വിഭാ​ഗം ഫിസിഷ്യൻ ഡോ.അഖിൽ ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൂക്കിനുള്ളിൽ ജീവിയെ കണ്ടെത്തിയത്. തുടർന്നു ഈ ജീവിയെ ജീവനോടെ പുറത്തെടുത്തു. മുണ്ടക്കയം പെരുവന്താനത്ത് ജോലി ചെയ്തിരുന്ന ഇദ്ദേഹം മലഞ്ചെരുവിൽ നിന്നു വെള്ളം കൈകളിൽ കോരിയെടുത്തു പല തവണ മുഖം കഴുകിയിരുന്നതായി പറഞ്ഞു. ഈ സമയത്ത് ജീവി മൂക്കിനുള്ളിൽ കയറിയാതാകാമെന്നു കരുതുന്നു. മലഞ്ചെരുവിൽ കാണുന്ന ഈ ജീവിയെ നറുന്ന എന്ന പേരിലും അറിയപ്പെടുന്നതായി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com