ADVERTISEMENT

കോട്ടയം ∙ സംസ്ഥാനത്തു ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നതു കോട്ടയത്ത്– 14 പേർ. 3 മുന്നണിസ്ഥാനാർഥികൾക്കു പുറമേ വിവിധ പാർട്ടികളുടെ പ്രതിനിധികളും സ്വതന്ത്രരും അടക്കം 11 പേർ കൂടി മത്സരരംഗത്തുണ്ട്. എന്തുകൊണ്ട് കോട്ടയത്തു മത്സരിക്കുന്നു. ആ 11 പേർ പറയുന്നു. 

വിജു ചെറിയാൻ– ബിഎസ്പി (ആന)
∙ ഭരണഘടനയെ സംരക്ഷിക്കുക, മതനിരപേക്ഷത നിലനിർത്തുക, എല്ലാ വിഭാഗങ്ങൾക്കും തുല്യനീതി ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണു മത്സരിക്കുന്നത്.

വി.പി.കൊച്ചുമോൻ– എസ്‌യുസിഐ (ബാറ്ററി ടോർച്ച്)
∙ കോർപറേറ്റ് മുതലാളിമാർക്ക് അനുകൂലനിലപാട് സ്വീകരിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിനെ അധികാരത്തിൽനിന്നു പുറത്താക്കുക, ജനങ്ങളുടെ പ്രശ്നങ്ങളെ കേൾക്കുക, പരിഹാരം കണ്ടെത്തുക. അവർക്കായി നിലകൊള്ളുക. 

പി.ഒ.പീറ്റർ– സമാജ്‌വാദി  ജനപരിഷത്ത് (കൈവണ്ടി)
∙ ദലിത് ക്രൈസ്തവരുടെ അവകാശങ്ങൾ നേടിയെടുക്കുക, പ്രഫഷനൽ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ ദലിത് വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികൾക്കു സംവരണവും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കുക. 

പി.ചന്ദ്രബോസ്– സ്വതന്ത്രൻ (അലമാര)
∙ പിന്നാക്കവിഭാഗങ്ങളുടെ ഉന്നമനമാണു പ്രധാന ലക്ഷ്യം.  നാട്ടിൽ മതനിരപേക്ഷത ഉറപ്പാക്കണം, സംരക്ഷിക്കപ്പെടണം. എൽഐസി ഏജന്റാണ്. 

ജോസിൻ കെ.ജോസഫ്– സ്വതന്ത്രൻ (ടെലിവിഷൻ)
∙ ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകുക എന്നതാണു ലക്ഷ്യം.  കോട്ടയത്തുനിന്നുള്ളവർ  ഇവിടെ സ്ഥാനാർഥിയാകട്ടെയെന്ന അഭിപ്രായമുണ്ട്. 

മാൻഹൗസ് മൻമഥൻ– സ്വതന്ത്രൻ (ലാപ്ടോപ്)
∙ വികസനം എല്ലാവരിലേക്കും എത്തിക്കുക എന്നതാണു ലക്ഷ്യം. 

സന്തോഷ് പുളിക്കൽ– സ്വതന്ത്രൻ (ടെലിഫോൺ)
∙ ജനാധിപത്യത്തിന്റെ ഭാഗമാണു മത്സരിക്കാനുള്ള അവകാശം.     സാധാരണക്കാർക്കിടയിൽ നിന്നു പ്രതിനിധി വേണമെന്ന് ആവശ്യം. ഇതിനായി മത്സരിക്കുന്നു.

സുനിൽ ആല‍ഞ്ചേരിൽ– സ്വതന്ത്രൻ (വളകൾ)
∙ രാഷ്ട്രീയ പാർട്ടികളോടുള്ള എതിർപ്പും കേന്ദ്ര സംസ്ഥാന സർക്കാ‍രുകളുടെ കർഷകവിരുദ്ധ നിലപാടുകളോടുള്ള പ്രതിഷേധവുമാണു സ്വതന്ത്രനായി മത്സരിക്കാൻ കാരണം. മുല്ലപ്പെരിയാർ അണക്കെട്ട് അടിയന്തരമായി പുനർനിർമിക്കണമെന്ന ആവശ്യവുമുണ്ട്. 

എം.എം.സ്കറിയ– സ്വതന്ത്രൻ (ബക്കറ്റ്)
∙ രാജ്യത്തിന്റെ വികസന കാഴ്ചപ്പാടുകൾ മാറണം. ലോകം സഞ്ചരിക്കുന്നതിൽ നിന്ന് 50 വർഷം പിന്നിലാണു രാജ്യത്തിന്റെ സഞ്ചാരം. അവികസിത രാജ്യത്തിൽനിന്നു നമ്മുടെ രാജ്യം വികസനത്തിന്റെ പാതയിൽ എത്തണം. 

റോബി മറ്റപ്പള്ളി– സ്വതന്ത്രൻ (ഗ്യാസ് സ്റ്റൗ) 
∙ പ്രധാന മുന്നണികളോടുള്ള എതിർപ്പാണു മത്സരിക്കാനുള്ള പ്രധാന കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com