ADVERTISEMENT

മുക്കം ∙ വീടിന്റെ മട്ടുപ്പാവ് പക്ഷിസങ്കേതമാക്കി മാറ്റി വിദ്യാർഥിയായ അസ്മിൻ. കൗതുകത്തിനായി തുടങ്ങിയ പക്ഷി സ്നേഹം ഇപ്പോൾ ചെറിയ വരുമാന മാർഗം കൂടിയാവുകയാണ്. ആനയാംകുന്ന് ഹൈസ്കൂൾ 10–ാം ക്ലാസ് വിദ്യാർഥിയാണ്. വല്ലത്തായ്പാറ തേക്കുംകുറ്റി റോഡിൽ കപ്പാല ഭാഗത്തെ ഇരു നില വീടിന്റെ മട്ടുപ്പാവിലാണ് മോൻട്ടൻ എന്നു വിളിക്കുന്ന അസ്മിന്റെ വളർത്തു മ‍ൃഗങ്ങളുടെ കൂടാരങ്ങൾ.

വിവിധ തരം പ്രാവുകൾ, കാടകൾ, ലൗ ബേർഡ്സ്, കോഴി എന്നിവയെല്ലാമുണ്ട് ഇവിടെ. ഒപ്പം മത്സ്യകുഞ്ഞുങ്ങളെയും വളർത്തുന്നു. കളൻതോട് കൊയപ്പക്കെട്ടിൽ മോൻക്ക എന്ന മുഹമ്മദിന്റെയും കാരമൂല കായൽതൊടിക കെ.ടി.സുഹറയുടെയും മകനാണ്. മാതാപിതാക്കളുടെയും വിദ്യാർഥിനിയായ സഹോദരി മോളൂസിന്റെയും സഹായ സഹകരണങ്ങൾ തുണയാവുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com