ADVERTISEMENT

പേരാമ്പ്ര (കോഴിക്കോട്) ∙ ജാനകിക്കാട്ടിൽ പീഡനത്തിനിരയായ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചതിന് ഒരാൾ കൂടി അറസ്റ്റിൽ. പെരുവണ്ണാമൂഴി പന്നിക്കോട്ടൂർ വനത്തിൽ പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ചതിനാണ്  കുറ്റ്യാടി ആക്കൽ സ്വദേശി മാവിലപ്പാടി ഗുരുക്കൾ പറമ്പിൽ മർവിനെ (22) അറസ്റ്റ് ചെയ്തത്. നിലവിൽ റിമാൻഡിൽ കഴിയുന്ന രാഹുലിനൊപ്പം എത്തിയാണ് മർവിൻ പെൺകുട്ടിയെ  പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

സായൂജ്, ഷിബു, രാഹുൽ, അക്ഷയ് എന്നിവരാണ് ആദ്യം അറസ്റ്റിലായത്. രണ്ടാഴ്ച മുൻപ് സായൂജ് പ്രണയം നടിച്ച് പെൺകുട്ടിയെ ജാനകിക്കാട്ടിൽ എത്തിക്കുകയും പിന്നാലെയെത്തിയ മറ്റുള്ളവർ ശീതളപാനീയത്തിൽ ലഹരിമരുന്ന് ചേർത്തു നൽകി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് 16ന് രാഹുലും  മർവിനും ബൈക്കിലെത്തി പെൺകുട്ടിയെ പെരുവണ്ണാമൂഴിയിൽ എത്തിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. ഡിവൈഎസ്പി ജയൻ ഡൊമിനിക്കിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത മർവിനെ പെൺകുട്ടി തിരിച്ചറിഞ്ഞു. പ്രതികളെയെല്ലാം കസ്റ്റഡിയിൽ ലഭിക്കാൻ തിങ്കളാഴ്ച അപേക്ഷ നൽകുമെന്ന് നാദാപുരം എഎസ്പി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com