മത്സ്യം പാചകം ചെയ്യുമ്പോൾ ദുർഗന്ധം ഉയരുന്നു; അന്വേഷണത്തിൽ കണ്ടെത്തിയതിങ്ങനെ...
Mail This Article
×
വടകര ∙ ചോമ്പാൽ മത്സ്യബന്ധന തുറമുഖം കേന്ദ്രീകരിച്ചു ഗുണ നിലവാരമില്ലാത്ത മത്സ്യം വിൽപന നടത്തുന്നതായി പരാതി. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന പഴകിയ മത്സ്യമാണ് പുലർച്ചെ 3 മുതൽ 5 വരെ ചെറുകിട കച്ചവടക്കാർ വിൽപന നടത്തുന്നത്. ചോമ്പാൽ തുറമുഖത്ത് എത്തുന്ന വള്ളങ്ങളിലെയും ചെറു ബോട്ടുകളിലെയും മത്സ്യമെന്നു പറഞ്ഞാണ് വിൽപന.
ഇതിനായി പ്രത്യേക ലോബി തന്നെ പ്രവർത്തിക്കുന്നതായി പരാതിയുണ്ട്. പാചകം ചെയ്യുമ്പോൾ ദുർഗന്ധം ഉയർന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മത്സ്യം ഗുണനിലവാരം കുറഞ്ഞതാണെന്നു മനസ്സിലായത്. ആവോലി, അയക്കൂറ, സ്രാവ്, തിരണ്ടി, ഏട്ട അടക്കമുള്ള മത്സ്യങ്ങൾ വലിയ ലോറികളിൽ എത്തിച്ചു ചെറുകിട കച്ചവടക്കാർക്കു നൽകുകയാണ്. ഇപ്പോൾ പരിശോധനകളൊന്നും നടക്കാറില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.