ആനപ്പേടി: ഒടുവിൽ മാത്യുവും മലയങ്ങാട് വിട്ടൊഴിയുന്നു
Mail This Article
×
നാദാപുരം∙ ആനപ്പേടി കാരണം സ്വന്തം വീടൊഴിയാനിരിക്കുകയാണ് വാണിമേൽ പഞ്ചായത്തിലെ മലയങ്ങാട് മേമറ്റത്തിൽ മാത്യു സെബാസ്റ്റ്യനും (റോയി) ഭാര്യ ജോളിയും. കാട്ടാനക്കൂട്ടത്തിന്റെ പരാക്രമത്തിൽനിന്നു രക്ഷ തേടി വിലങ്ങാട്ടെ വാടക വീട്ടിലേക്കാണ് ഇവരുടെ മലയിറക്കം. അയൽവാസി സിബിയായിരുന്നു ഇവർക്കുണ്ടായിരുന്ന ഏക കൂട്ട്. ആനപ്പേടിയിൽ അദ്ദേഹം വീട് പൂട്ടി മക്കൾക്കൊപ്പമാണ്. മറ്റു വീട്ടുകാരെല്ലാം വീടൊഴിഞ്ഞിട്ട് ഏറെയായി. 45 വർഷം മുൻപ് വിലങ്ങാട് എത്തിയതാണ് റോയി.കണ്ണവം വനത്തിൽ നിന്നാണ് മലയങ്ങാട്ട് കാട്ടാനകളെത്തുന്നത്. വനം വകുപ്പ് സൗരവേലി കെട്ടിയെങ്കിലും ഇത് ഏറെ വൈകും മുൻപ് തകരാറിലായി. ഇതോടെ, ആനക്കൂട്ടം വേലി തകർത്ത് ജനവാസ കേന്ദ്രത്തിലെത്തുന്നത് പതിവായി. 60 വർഷം മുൻപ് 53 കുടുംബങ്ങൾ ഈ മലയോരത്തുണ്ടായിരുന്നെങ്കിലും ഇവരെല്ലാം മലയോരം വിട്ടിട്ട് ഏറെയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.