മെഡിക്കൽ കോളജിൽ എഴുപത്തിരണ്ടുകാരിക്ക് 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയ
Mail This Article
കോഴിക്കോട് ∙ ഹൃദയത്തിലെ മഹാരക്തധമനിയിൽ വിള്ളലുണ്ടായി ഗുരുതരാവസ്ഥയിലായ കണ്ണൂർ സ്വദേശിനി ജാനുവിനു (72) മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയിലൂടെ ലഭിച്ചത് പുതുജീവൻ. 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഹൃദയത്തിലേക്കുള്ള പ്രധാന ധമനിയും വാൽവും മാറ്റിവച്ചു.
കാർഡിയോ തൊറാസിക് സർജറി, അനസ്തീസിയ, കാർഡിയോളജി വിഭാഗം ഡോക്ടർമാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ശസ്ത്രക്രിയ നടത്താനായതെന്നു പ്രിൻസിപ്പൽ ഡോ. ഇ.വി.ഗോപി പറഞ്ഞു. പ്രായമായവരിൽ ഇത്തരം ശസ്ത്രക്രിയ വിരളമായാണ് നടത്താറെന്നു നേതൃത്വം നൽകിയ കാർഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ. എസ്.രാജേഷ് പറഞ്ഞു.
ഡോക്ടർമാരായ ടി.സി.പ്രജീഷ്, സജീവ് പോൾ, അതുൽ ഏബ്രഹാം, എൻ.കെ.അജ്മൽ, എ.ആനന്ദ്, പി.കെ.നജീബ്, ബി.കെ. അർജുൻ, കെ.സുവർണ, ജെ.വിനുത, ആർ.റിജേഷ്, ടെക്നീഷ്യൻമാരായ ടി.പി.ദിൽഷാദ്, പി.മുബീന, നഴ്സുമാരായ കെ.ദീപ, പി.നീരജ, എസ്.സുജിത്ത് കുമാർ, വി.രശ്മി, പി.കദീജ എന്നിവരാണ് ശസ്ത്രക്രിയയിൽ പങ്കെടുത്തത്.