ADVERTISEMENT

കൂടരഞ്ഞി ∙ കുളിരാമുട്ടി സ്രാമ്പിയിൽ കാട്ടുതീ പടർന്നതിനെ തുടർന്ന് ആറേക്കർ കൃഷിഭൂമി കത്തിനശിച്ചു. കുരീക്കാട്ടിൽ പൈലി, ഒതയമംഗലത്തിൽ പ്രമോദ് എന്നിവരുടെ ഭൂമിയിലാണ് തീ പിടിച്ചത്. കുരുമുളക്, കമുക്, റബർ തുടങ്ങിയവ കത്തിനശിച്ചു. ഉടുമ്പുപാറ വനമേഖലയുടെ താഴ്‌വാരത്തിലുള്ള ഭൂമിയുടെ അടിക്കാടിനാണു ആദ്യം തീ പിടിച്ചത്.

അഗ്നിശമന സേനയ്ക്ക് എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലമായതിനാൽ നാട്ടുകാർ പച്ചിലകൾ കൊണ്ട് തല്ലി കെടുത്തിയാണ് കാട്ടുതീ നിയന്ത്രണ വിധേമാക്കിയത്  ആദ്യ ദിവസം തീ അണച്ച ശേഷം വീണ്ടും തീപിടിച്ചതായി നാട്ടുകാർ പറഞ്ഞു. വേനൽ കനത്തതോടെ മലയോര മേഖല കാട്ടു തീ ഭീഷണിയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com