ADVERTISEMENT

കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യ നഗര പദവി കോഴിക്കോടിനു ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോർപറേഷൻ പരിധിയിലെ 500 അങ്കണവാടികളിൽ ലൈബ്രറി ഒരുക്കുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ സാഹിത്യത്തിലേക്കും വായനയിലേക്കും അടുപ്പിക്കുക എന്ന ലക്ഷ്യവുമായാണു നഗരത്തിലെ മുഴുവൻ അങ്കണവാടികളിലും സ്പോൺസർഷിപ്പിലൂടെ ലൈബ്രറി സ്ഥാപിക്കാൻ കോർപറേഷൻ ഒരുങ്ങുന്നത്. ആവശ്യമായ പുസ്തകങ്ങൾ സൗജന്യമായി നൽകാമെന്നു ഡിസി ബുക്സ് സമ്മതിച്ചതായി മേയർ ബീന ഫിലിപ് പറഞ്ഞു. പുസ്തകങ്ങൾ വയ്ക്കാനാവശ്യമായ ഷെൽഫുകൾ കോർപറേഷൻ നൽകും. ഓരോ പ്രദേശത്തെയും അങ്കണവാടികളുമായി ആ പ്രദേശത്തെ വീട്ടമ്മമാരും കുട്ടികളുമെല്ലാം ബന്ധപ്പെടുന്നുണ്ട്. ഇവരെ വായനയിലേക്കും സാഹിത്യത്തിലേക്കും അടുപ്പിക്കാനാണ് ഈ പദ്ധതി. വരുന്ന 4 വർഷത്തെ കോഴിക്കോടിന്റെ സാഹിത്യ പ്രവർത്തനങ്ങളെ യുനെസ്കോ വിലയിരുത്തുമ്പോൾ അങ്കണവാടികളിൽ സ്ഥാപിച്ച ലൈബ്രറികളും അതുവഴിയുണ്ടായ പുതിയ വായനക്കൂട്ടങ്ങളും കോഴിക്കോടിനു മുതൽക്കൂട്ടാവുമെന്നാണു കോർപറേഷൻ അധികൃതരുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com