ADVERTISEMENT

വടകര∙ കുടുംബക്കോടതി പ്രവർത്തനം സ്തംഭിച്ചു. ഒരു മാസമായി ജഡ്ജി ഇല്ല. മേയ് വരെ കാലാവധിയുള്ള ജഡ്ജി ഡിസംബർ 31 ന് സ്വയം പിരിഞ്ഞു പോയതിനെ തുടർന്നാണ് കോടതിയുടെ പ്രവർത്തനം പൂർണമായി സ്തംഭിച്ചത്. സ്ഥിരം ജഡ്ജി ഇല്ലാതായിട്ട് 2 വർഷമായി. കോഴിക്കോട്ടുള്ള ജഡ്ജിക്ക് ആയിരുന്നു ചുമതല. ആഴ്ചയിൽ 2 ദിവസം സിറ്റിങ് നടത്തിയിരുന്നു. പിന്നീട് സിറ്റിങ് ഒരു ദിവസമായി കുറച്ചു. കക്ഷികളുടെയും അഭിഭാഷകരുടെയും ആവശ്യപ്രകാരം ഹൈക്കോടതി കരാർ അടിസ്ഥാനത്തിൽ റിട്ട. ജഡ്ജിയെ നിയമിച്ചിരുന്നു. അദ്ദേഹമാണ് സ്വയം പിരിഞ്ഞത്. ഇപ്പോൾ കോഴിക്കോട്ടെ ജഡ്ജിക്ക് ചുമതല ഉണ്ടെങ്കിലും സിറ്റിങ് നടക്കുന്നില്ല. സംരക്ഷണച്ചെലവ് ലഭിക്കേണ്ടവരും അതു കോടതി മുഖേന ലഭിച്ചിരുന്നവരും ഇപ്പോൾ വെട്ടിലായി. വിവാഹമോചനം ലഭിക്കേണ്ടവരുടെ കാത്തിരിപ്പും തീരുമാനമാകാതെ നീളുകയാണ്.  മൂവായിരത്തോളം കേസുകളാണ് കുടുംബക്കോടതിയിൽ കെട്ടിക്കിടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com