ADVERTISEMENT

കോഴിക്കോട്∙ എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ പരാതിക്കാരനായ വി.എസ്.അച്യുതാനന്ദന്റെ മകൻ വി.എ.അരുൺകുമാർ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരായി.  അന്വേഷണം അവസാനിപ്പിക്കുന്നതായി കാട്ടി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിനെതിരെ ആക്ഷേപമുണ്ടെങ്കിൽ ബോധിപ്പിക്കാൻ വിഎസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. വിഎസിന്റെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് അരുൺകുമാർ ഹാജരായത്.

വിഎസിന്റെ ആരോഗ്യസ്ഥിതി അരുൺകുമാർ കോടതിയെ അറിയിച്ചു. വിജിലൻസ് റിപ്പോർട്ട് പരിശോധിച്ച ശേഷമേ കേസ് അവസാനിപ്പിക്കുന്നതു സംബന്ധിച്ചു നിലപാട് പറയാനാകൂ എന്നും വ്യക്തമാക്കി. ഇതേ തുടർന്നു കേസ് മാർച്ച് അഞ്ചിലേക്കു മാറ്റി. കോഴിക്കോട് ജില്ലയിലെ 5 കേസുകളിലെ അന്വേഷണം അവസാനിപ്പിക്കാമെന്നു കാട്ടിയാണ് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com