ബസുകൾ കൂട്ടിയിടിച്ച് 22 പേർക്കു പരുക്ക്
Mail This Article
കുന്നമംഗലം ∙ ദേശീയപാതയിൽ പടനിലം വളവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും സ്വകാര്യം ബസും കൂട്ടിയിടിച്ച് 22 പേർക്ക് പരുക്ക്. രാവിലെ ഏഴരയോടെ ആണ് അപകടം. ബത്തേരിയിൽ നിന്നു കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസും തിരുവനന്തപുരത്തു നിന്നു കൽപറ്റയിലേക്കുള്ള സ്വിഫ്റ്റ് ബസുമാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റ യാത്രക്കാരിൽ 5 പേർ പൊലീസുകാരാണ്.
പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: അബ്ദുല്ല കൈതപ്പൊയിൽ(62), മീനങ്ങാടി കോട്ടൂർ രാധ(52), ആലുങ്ങൽ സ്വദേശികളായ ഷംസുദ്ദീൻ(48), ഷമീറ(39), കൈതക്കൽ റസിയ(53), കൃഷ്ണദാസ്(49) രതീഷ് (40), കക്കാട്ടുമ്മൽ ശാന്തകുമാരി(43), ശ്രുതിഷ(26), താമരശ്ശേരി സ്വദേശി കസ്തൂരി(55), ആൻസി(18), ബത്തേരി സ്വദേശി കാവ്യ(26), ഹരിദാസൻ വെള്ളിപറമ്പ്(50), മുത്തങ്ങ തസ്നിയ(32), സൈനുദ്ദീൻ(38), കെഎസ്ആർടിസി ബസ് ഡ്രൈവർ ഫാസിൽ(30), കണ്ടക്ടർ അഭിലാഷ്(42), സിവിൽ പൊലീസ് ഓഫിസർമാരായ നാഷ്(39), അജിത്ത്(30), അസൈനാർ(47), പ്രദീഷ് 36), മുസ്തഫ(52).