ADVERTISEMENT

വടകര∙ ബവ്റിജസ് കോർപറേഷൻ ഔട്‌ലെറ്റ് കേന്ദ്രീകരിച്ച് തട്ടിപ്പ് വ്യാപകം. ചായപ്പൊടി വെള്ളം കലക്കി കുപ്പിയിൽ നിറച്ച് മദ്യമാണെന്ന പേരിൽ വരി നിൽക്കുന്നവർക്ക് വിറ്റാണ് തട്ടിപ്പ്. അളവിൽ കൂടുതൽ മദ്യം വാങ്ങിപ്പോകുന്നവരെ പിന്തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന പണം തട്ടുന്നതും പതിവാണ്. രാത്രി തിരക്കേറിയ ദിവസങ്ങളിലാണ് തട്ടിപ്പ്. നീണ്ട വരിയുടെ പുറകിൽ നിൽക്കുന്നവരെ സമീപിച്ച് നേരത്തേ വാങ്ങിവച്ച മദ്യം വിൽക്കാനുണ്ടെന്നു പറയും. കൃത്യമായ തുക വാങ്ങുന്നതു കൊണ്ട് ആരും സംശയിക്കില്ല. ഈ തട്ടിപ്പ് പതിവാണെങ്കിലും ആളുകളെ പിടികൂടാ‍ൻ കഴിഞ്ഞിട്ടില്ല.

മദ്യം വാങ്ങി വിൽക്കുന്നവരെയോ അല്ലെങ്കിൽ മൂന്നോ നാലോ കുപ്പികളുമായി പോകുന്നവരെയോ കണ്ടാൽ എക്സൈസ് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് ഭീഷണി മുഴക്കിയാണ് മറ്റൊരു തട്ടിപ്പ്. ബവ്റിജസ് ഔട്‌ലെറ്റ് പരിസരത്ത് ഒരാളെ എക്സൈസ് ജീവനക്കാർ പിടികൂടിയിരുന്നു. മദ്യം വാങ്ങി പോകുകയായിരുന്ന ഒരാളെ നഗരത്തിൽനിന്ന് 2 കിലോമീറ്റർ അകലെ പിന്തുടർന്നും തട്ടിപ്പ് സംഘം പറ്റിച്ചു. എക്സൈസ് ഉദ്യോഗസ്ഥരാണെന്നു പരിചയപ്പെടുത്തി പണം ആവശ്യപ്പെട്ടു. പണം ഇല്ലെന്നു പറഞ്ഞപ്പോൾ കയ്യിലുണ്ടായിരുന്നു 2 ലീറ്റർ മദ്യം പിടിച്ചു വാങ്ങി സ്ഥലം വിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com