ADVERTISEMENT

ചക്കിട്ടപാറ ∙ പെരുവണ്ണാമൂഴി – ചെമ്പനോട റോഡിൽ പാതയോരത്ത് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ മതിൽ തകർന്നത് പാതയിൽ വന്യമൃഗ ശല്യം വർധിക്കാൻ കാരണമാകുന്നതായി പരാതി. വർഷങ്ങൾക്ക് മുൻപ് നിർമിച്ച മതിൽ വന്യമൃഗങ്ങൾ പല ഭാഗത്തും നശിപ്പിച്ചിട്ടുണ്ട്. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച മതിലിന്റെ നശിച്ച ഭാഗം അറ്റകുറ്റപ്പണി നടത്താൻ നടപടിയെടുക്കാത്തതാണു പ്രശ്നം.

മതിൽ തകർന്ന മേഖലയിലൂടെ കാട്ടുപോത്ത്, മാൻ ഉൾപ്പെടെയുള്ള വന്യജീവികൾ പെരുവണ്ണാമൂഴി – ചെമ്പനോട റോഡ് മുറിച്ചു കടക്കുന്നത് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാണ്. ഒട്ടേറെ വാഹനങ്ങൾ പലപ്പോഴും വന്യമൃഗങ്ങൾക്ക് മുൻപിൽ പെട്ടിരുന്നെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനായി തകർന്ന മതിൽ പുനർനിർമിക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നു ജനം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com