ADVERTISEMENT

നിലമ്പൂർ∙ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷിഹാബുദ്ദീനെ പൊലീസ് മൈസൂരുവിലെത്തിച്ച് തെളിവെടുത്തു. മുഖ്യ പ്രതി നിലമ്പൂരിലെ പ്രവാസി വ്യവസായി ഷൈബിൻ അഷ്റഫിന്റെ മാനേജർ ആണ് ഷിഹാബുദ്ദീൻ. മൈസൂരു വീട്ടിൽ നിന്ന് സുഹൃത്തിനെ ചികിത്സിക്കാനെന്ന പേരിൽ ഷാബാ ഷരീഫിനെ ബൈക്കിൽ കൂട്ടിക്കൊണ്ടുപോയത് ഷിഹാബുദ്ദീനാണ്. 

ഷാബാ ഷരീഫിന്റെ വീട്ടിലും മൈസൂരുവിലെ ലോഡ്ജിലും എത്തിച്ച്‌ തെളിവെടുത്തു. തട്ടിക്കൊണ്ടുവന്ന രീതി ഷിഹാബുദ്ദീൻ വിവരിച്ചു.  പ്രദേശവാസികളുടെ രോഷം ഭയന്ന് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. ഷൈബിൻ, കസ്റ്റഡിയിലുള്ള നൗഷാദ് എന്നിവരുടെ ചോദ്യം ചെയ്യൽ ഇന്നലെയും തുടർന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com