ADVERTISEMENT

മലപ്പുറം∙ ബീം തകർന്നു വീണതിനെത്തുടർന്നു നിലച്ച കൂളിമാട് പാലത്തിന്റെ നിർമാണം ഇന്നു പുനരാരംഭിച്ചേക്കും. സംഭവവുമായി ബന്ധപ്പെട്ടു 2 ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഇന്നലെ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദേശം നൽകിയിരുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ നിർമാണം നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവിട്ടതിനെത്തുടർന്നാണു പ്രവൃത്തികൾ നിലച്ചത്. കോഴിക്കോട്– മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ നിർമാണത്തിനിടെ കഴിഞ്ഞ മാസം 16ന് ആണ് 3 ബീമുകൾ തകർന്നു വീണത്.

തകർന്ന ബീമുകൾ മാറ്റുന്ന ജോലിയായിരിക്കും ആദ്യം നടക്കുക. ഇതിനായി കൂറ്റൻ ക്രെയിൻ എത്തിച്ചിട്ടുണ്ട്. ഇതിനകം പാലത്തിന്റെ 90% ജോലികൾ പൂർത്തിയായിട്ടുണ്ട്. അപ്രോച്ച് റോഡിന്റെ നിർമാണവും നടക്കുന്നു. ഇതിനിടെയാണു അപകടത്തെത്തുടർന്നു ജോലികൾ പൂർണമായി നിർത്തിവച്ചത്. അന്വേഷണത്തിന്റെ പേരിൽ ജോലി നി‍ർത്തിവച്ചതിനെതിരെ നാട്ടുകാർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു രംഗത്തെത്തിയിരുന്നു. ജോലി ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടു മന്ത്രിക്കു നിവേദനം നൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് 2 ഉദ്യോഗസ്ഥർക്കെതിരെ നടപടി പ്രഖ്യാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com