പഴ വിപണി ഉണർന്നു; താരമായി തണ്ണിമത്തൻ

   റമസാൻ പ്രമാണിച്ച് സജീവമായ തിരൂർ മാർക്കറ്റിലെ പഴക്കട.
റമസാൻ പ്രമാണിച്ച് സജീവമായ തിരൂർ മാർക്കറ്റിലെ പഴക്കട.
SHARE

തിരൂർ ∙ നോമ്പുകാലം തുടങ്ങിയതോടെ പഴം വിപണിയും ഉണർന്നു. കടുത്ത വേനലും വ്രതവുമെല്ലാം ചന്തയിലെത്തുന്നവരെ ഈ പഴങ്ങളിലേക്ക് ആകർഷിക്കുന്നുണ്ട്. ചില പഴങ്ങൾക്ക് വേനലിലെ ചൂട് പോലെ വില ഉയരുമ്പോൾ ചിലതിന്റെ വില ഇപ്പോഴും തണുപ്പനാണ്. നേന്ത്രപ്പഴത്തിനാണ് വിലയിൽ ഇടിവ് വന്നത്. 28 – 32 രൂപ വരെയാണ് വില.

ഉൽപാദനത്തിലുണ്ടായ വർധനയാണ് വില കൂടാതെ പിടിച്ചു നിർത്തിയത്. അതേ സമയം റോബസ്റ്റ പഴത്തിനു ഇതിനെക്കാൾ ഒന്നോ രണ്ടോ രൂപ കൂടുതലാണ്. തണ്ണിമത്തനാണ് വിപണിയിൽ ഇത്തവണയും താരം. 25 – 30 രൂപ വരെ വില വരുന്നുണ്ടെങ്കിലും ചൂടും വ്രതവും വ്യാപാരികൾക്കു വലിയ പ്രതീക്ഷയാണു നൽകുന്നത്. ഇറാനി (18 – 24), മഞ്ഞ (25 – 30) എന്നീ തണ്ണിമത്തനും ധാരാളമായി എത്തിയിട്ടുണ്ട്. പോളണ്ട്, ഈജിപ്ത്, തുർക്കി, ഇറാൻ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ആപ്പിളുകൾക്ക് 135 – 175 രൂപ വരെയാണ് വിലയുള്ളത്.

അനാർ (130 – 160), സിട്രസ് ഓറഞ്ച് (100 – 120), ജുർത്തക്കാൽ ഓറഞ്ച് (100 – 120), സാധാരണ ഓറഞ്ച് (80 – 95), കറുത്ത മുന്തിരി (50 – 60), കുരുവില്ലാത്ത കറുത്ത മുന്തിരി (95 – 120), ഷമാം (40 – 50), പൈനാപ്പിൾ (65 – 80), ഡ്രാഗൺ ഫ്രൂട്ട് (220 – 230), മാങ്ങ (70 – 130), ബട്ടർ (180 – 250), കിവി (90 – 100), പപ്പായ (40 – 60) എന്നിങ്ങനെയാണ് ആവശ്യക്കാർ കൂടുതലുള്ള പഴങ്ങളുടെ വില. വിദേശരാജ്യങ്ങളിൽ നിന്നും കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇവിടെ പഴമെത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA