ADVERTISEMENT

ആതവനാട്  ∙ മലപ്പുറത്തുനിന്ന് കാൽനടയായി ഹജ്ജിനു പുറപ്പെട്ട ശിഹാബ് ചോറ്റൂർ 370 ദിവസങ്ങളും  എണ്ണായിരത്തിലധികം കിലോമീറ്ററുകളും താണ്ടി വിശുദ്ധ ഭൂമിയിലെത്തി.  മക്കയിലെത്തിയ ശിഹാബ് ഉംറ നിർവഹിച്ചു. മാതാവ് സൈനബയും ശിഹാബിനൊപ്പം ഹജ് ചെയ്യാനായി ഉടൻ നാട്ടിൽനിന്ന് മക്കയിലെത്തും. 

2022 ജൂൺ 2ന് ആണ് കാൽനടയായി ശിഹാബ് ഹജ്ജിനു പുറപ്പെട്ടത്. 7 സംസ്ഥാനങ്ങളിലൂടെ 3300 കിലോമീറ്റർ സഞ്ചരിച്ച് സെപ്റ്റംബറിൽ ഇന്ത്യാ–പാക് അതിർത്തിയിലെത്തി. പാക്കിസ്ഥാൻ ട്രാൻസിറ്റ് വീസ അനുവദിക്കാൻ വൈകിയതിനാൽ 4 മാസം അതിർത്തിയിൽ കഴിയേണ്ടിവന്നു. സാങ്കേതിക തടസ്സങ്ങൾ നീക്കിയ ശേഷം ഈ വർഷം ഫെബ്രുവരിയിലാണ് അതിർത്തി കടന്ന് യാത്ര തുടർന്നത്. 

പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങൾ പിന്നിട്ട് കഴിഞ്ഞ മാസം 10ന് സൗദി അറേബ്യയിലെ മദീനയിലെത്തി. 21 ദിവസം മദീനയിൽ ചെലവഴിച്ച ശേഷമാണ് മക്കയിലേക്കു പുറപ്പെട്ടത്. മദീനയിൽനിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റർ 9 ദിവസം കൊണ്ടാണ് പിന്നിട്ടത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com