ADVERTISEMENT

തിരൂർ ∙ റിമാൻഡിൽ കഴിയുന്ന പ്രതിയെ കാപ്പ ചുമത്തി ജില്ലയിൽനിന്നു മാറ്റി. പറവണ്ണ അരയന്റെപുരയ്ക്കൽ ഫെമിസിനെ (30) ആണ് കാപ്പ ചുമത്തി മാറ്റിയത്. ജില്ലയിൽ ആദ്യമായാണ് റിമാൻഡിൽ കഴിയുന്ന പ്രതിക്കെതിരെ കാപ്പ ചുമത്തുന്നത്. മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലായി ഇയാൾക്കെതിരെ 17 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസുകളിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ജില്ലാ കോടതി ജാമ്യം നിഷേധിച്ചതിനാൽ‌ ഇയാൾ തിരൂർ സബ് ജയിലിൽ റിമാൻഡിലാണ്. പ്രതിയെ തിരൂരിൽനിന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലേക്കു മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com