ADVERTISEMENT

തിരൂർ ∙ ജില്ലയിൽ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ 483 വാഹനങ്ങൾക്കെതിരെ കേസ്. ഈ വാഹനങ്ങളുടെ ഉടമകൾ പിഴയായി അടയ്ക്കേണ്ടത് 9.6 ലക്ഷം രൂപ. തിരൂർ, പൊന്നാനി, തിരൂരങ്ങാടി, നിലമ്പൂർ, പെരിന്തൽമണ്ണ, ഏറനാട് എന്നിവിടങ്ങളിലാണ് വ്യാപക പരിശോധന നടന്നത്. 

ടാക്സ് അടയ്ക്കാതെയും ഫിറ്റ്നസ് ഇല്ലാതെയും സർവീസ് നടത്തിയ 130 വാഹനങ്ങൾക്കെതിരെ മോട്ടർ വാഹന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സ്കൂൾ സമയത്ത് ഓടിയ ടിപ്പർ ലോറികളും പരിശോധനയിൽ കുടുങ്ങി. ഇൻഷുറൻസ് ഇല്ലാതെ ഓടിയ 70 വാഹനങ്ങൾക്കെതിരെയും നടപടിയുണ്ട്. 

അമിതഭാരം കയറ്റി ഓടിയ ടിപ്പർ ഉടമയ്ക്കെതിരെ കേസെടുക്കുകയും ഡ്രൈവറുടെ ലൈസൻസ് സസ്പെൻ‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. പരിശോധനയ്ക്ക് എംവിഐമാരായ ജയചന്ദ്രൻ, അരുൺ, അസൈൻ, പ്രമോദ് ശങ്കർ, ബിനോയ് കുമാർ, എഎംവിഐമാരായ സലീഷ്, മനോഹരൻ, രാജേഷ്, അജീഷ്, അബ്ദുൽ കരീം, ഷൂജ, വിഷ്ണു വിജയ്, അബിൻ ചാക്കോ, വിജീഷ്, പ്രേംകുമാർ എന്നിവർ നേതൃത്വം നൽകി.

ചരക്കുവാഹനങ്ങൾ കേന്ദ്രീകരിച്ച് ഈ ആഴ്ച ജില്ലയിലാകെ വ്യാപക പരിശോധന നടത്തും. നിയമലംഘനം നടത്തി ഓടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com