ADVERTISEMENT

എടപ്പാൾ ∙ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തകർന്നത് രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷകൾ. വട്ടംകുളം കുറ്റിപ്പാലയിൽ ഇന്നലെ പുലർച്ചെ ഉണ്ടായ അപകടത്തിൽ ആണ് വട്ടംകുളം തൈക്കാട് സുന്ദരൻ (52), കുമരനല്ലൂർ കൊള്ളന്നൂർ കിഴക്കൂട്ടു വളപ്പിൽ അലി (35) എന്നിവർ ദാരുണമായി മരിച്ചത്. സാമൂഹിക – പൊതു പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു മരിച്ച സുന്ദരൻ. എൽഐസി ഏജന്റ് എടപ്പാൾ ഹൈസ്കൂൾ പിടിഎ ഭാരവാഹി, ജെസിഐ ഭാരവാഹി തുടങ്ങിയ ഒട്ടേറെ പദവി  വഹിച്ചിരുന്നു. 

 മൊബൈൽ ടെക്നീഷ്യനായിരുന്ന അലിയെ വിദേശത്തേക്ക് പോകാനുള്ള തയാറെടുപ്പിനിടെയാണ് ദുരന്തം തട്ടിയെടുത്തത്. നാട്ടിൽ ജനകീയനായിരുന്നു മരിച്ച അലിയും. പുലർച്ചെ നടന്ന അപകടമായതിനാൽ പരുക്കേറ്റ ഇരുവരും ഏറെ നേരം റോഡിൽ കിടന്നു. പിന്നീട് ഇതുവഴി വന്ന വാഹനത്തിലുണ്ടായിരുന്നവരും വിവരമറിഞ്ഞെത്തിയ നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒട്ടേറെ പേർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com