ADVERTISEMENT

വെട്ടത്തൂർ ∙ വെട്ടത്തൂർ തെക്കൻ മലയിലെ പൂവത്തുംമൂട്ടിൽ വീടിനെ മാലാഖമാരുടെ വീടെന്ന് വിളിക്കാം. ഈ വീട്ടിലെ മാത്യു–ലിസി ദമ്പതികളുടെ നാലു മക്കളാണ് നാട്ടിലും മറുനാട്ടിലുമായി കരുതലിന്റെ കാവൽ മാലാഖമാരായ നഴ്സുമാരായി ജോലി നോക്കുന്നത്. നാലു പേരും ബിഎസ്‌സി നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയാണ് നഴ്സിങ് മേഖലയിലേക്കിറങ്ങിയത്. ഷാന്റി, ഷിനു, ഷാനി, ഷെറിൻ എന്നിവരാണ് നാട്ടിലും മറുനാട്ടിലുമായി ആതുര സേവന രംഗത്ത് സജീവമായിരിക്കുന്നത്.

മൂത്തമകൾ ഷാന്റി റിയാദിലെ സൈനിക ആശുപത്രിയാണ് ജോലി ചെയ്യുന്നത്. ഭർത്താവ് കിൽവീഷ് റിയാദിലെ സ്വകാര്യ ആശുപത്രിയിലും. രണ്ടാമത്തെ മകൾ ഷിനു പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലാണ് സേവനം ചെയ്യുന്നത്. ഭർത്താവ് ഷിജോ  ഐടി ഉദ്യോഗസ്ഥനാണ്. ഷാനി റിയാദിലെ സൈനിക ആശുപത്രിയിലും ഭർത്താവ് ജോബിൻ ബയോ മെഡിക്കൽ എൻജിനീയറുമാണ്. നാലാമത്തെ മകളായ ഷെറിന് ദമാമിലാണ്. ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കും. ഭർത്താവ് നിഥിൻ മെക്കാനിക്കൽ എൻജിനീയർ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com