ADVERTISEMENT

നിലമ്പൂർ∙അധരങ്ങളിൽ ഓശാനഗീതങ്ങളും കരങ്ങളിൽ കുരുത്തോലകളുമായി ദേവാലയപരിസരങ്ങളിൽ വിശ്വാസികൾ അണിചേർന്നു. 2000 വർഷങ്ങൾക്കു മുൻപ് ജറുസലേം നഗരത്തിൽ യേശുവിന്റെ രാജകീയ പ്രവേശത്തിന്റെ ഓർമ പുതുക്കി ക്രൈസ്തവർ ഇന്നലെ ഓശാന ഞായർ ആചരിച്ചു. 

 ഇതോടെ വിശുദ്ധവാരാചരണം തുടങ്ങി. കഴുതപ്പുറത്തേറി വന്ന യേശുവിനെ  ജനം സൈത്തിൻ കൊമ്പുകൾ വീശിയും ഓശാന പാടിയും ജറുസലേം നഗരവീഥികളിലൂടെ ആനയിച്ചതിന്റെ അനുസ്മരണമാണ് ഇന്നലെ ദേവാലയങ്ങളിൽ നടത്തിയത്. വൈദികർ ആശീർവദിച്ചു നൽകിയ കുരുത്തോലകളേന്തി വിശ്വാസികൾ ഓശാന പാടി  പ്രദക്ഷിണങ്ങളിൽ പങ്കുചേർന്നു. 

തുടർന്ന് കുർബാന അർപ്പണവും പ്രത്യേക പ്രാർഥനകളും നടന്നു. വിശ്വാസിസമൂഹം 50 ദിവസത്തെ നോമ്പിന്റെ അവസാന വാരത്തിലേക്കു പ്രവേശിച്ചു. യേശുവിന്റെ പീഡാനുഭവങ്ങൾ ഈ ആഴ്ച മുഴുവൻ ധ്യാനിക്കുന്നു. യേശുവിന്റെ അന്ത്യഅത്താഴ സ്മരണകളുമായി 28ന് പെസഹ ആചരിക്കും. കാൽവരിയിലെ ജീവത്യാഗത്തിന്റെ ഓർമകൾ അയവിറക്കി 29ന് ദുഃഖവെള്ളി ആചരണം. 31ന് ഉയിർപ്പ് തിരുനാൾ ആഘോഷിക്കുന്നതോടെ നോമ്പാചരണത്തിനു സമാപനമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com