തടിമില്ലിൽ വൻ തീപിടിത്തം: 1.75 കോടിയുടെ നഷ്ടം
Mail This Article
×
കരുവാരകുണ്ട് ∙ കുട്ടത്തിയിലെ തടിമില്ലിൽ വൻ തീപിടിത്തം. മില്ലിൽ ഉണ്ടായിരുന്ന മരത്തടികളും ഉരുപ്പടികളും പൂർണമായി കത്തിനശിച്ചു. കെട്ടിടവും യന്ത്രസാമഗ്രികളും പൂർണമായി നശിച്ചു. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. മില്ല് വാടകയ്ക്കെടുത്ത് നടത്തുന്ന കുട്ടത്തിഓട്ടുപാറ മുബാറക്കിന്റേതാണ് മരത്തടികളും ഉരുപ്പടികളും. 1.25 കോടിയുടെ തടി കത്തിനശിച്ചതായി ഇദ്ദേഹം പറഞ്ഞു. ഉച്ചാരക്കടവ് ചാത്തോലി മുഹമ്മദാലിയുടേതാണ് മില്ല്. കെട്ടിടം, യന്ത്രസാമഗ്രികൾ എന്നിവ നശിച്ചു. 50 ലക്ഷം രൂപയുടെ നഷ്ടമുള്ളതായി ഇദ്ദേഹം പറഞ്ഞു. മില്ലിൽനിന്ന് തീ ആളിപ്പടരുന്നത് കണ്ട അയൽവാസികളാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.