മുംബൈ ∙ സൈബർ തട്ടിപ്പിനിരയായ ഐടി എൻജിനീയർക്ക് നഷ്ടമായത് 1,57,000 രൂപ. ഓൺലൈനിൽ കണ്ട പരസ്യത്തിൽ ക്ലിക്ക് ചെയ്തതോടെയാണ് യുവാവ് തട്ടിപ്പിനിരയായത്. ഫോം പൂരിപ്പിച്ച് നൽകുന്നതിനൊപ്പം 5000 രൂപ നൽകാനായിരുന്നു ആദ്യ നിർദേശം. ടാസ്ക് പൂർത്തിയാക്കിയാൽ 5,000 രൂപയ്ക്ക് പുറമേ 1,500 രൂപ തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് യുവാവ് പെട്ടുപോയത്. പിന്നീട് ഓരോ ഘട്ടത്തിലും 5,000 രൂപ വച്ച് നഷ്ടമാകുകയും വാഗ്ദാനം ലഭിച്ച തുക ലഭിക്കാതെ വരികയും ചെയ്തതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് മറൈൻ ഡ്രൈവ് പൊലീസിൽ പരാതി നൽകുകയായിരുന്നു
ഓൺലൈൻ പരസ്യം ചതിക്കുഴിയായി; ഐടി എൻജിനീയർക്ക് നഷ്ടപ്പെട്ടത് 1.5 ലക്ഷം രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.