പഴവർഗങ്ങളുടെ വരവ് കൂടിയെങ്കിലും തീവില; വർധന 20 ശതമാനത്തോളം

നഗരപ്രാന്തത്തിലെ വഴിയോരത്ത് പഴവർഗങ്ങൾ വിൽക്കുന്നയാൾ.
SHARE

മുംബൈ∙ റമസാൻ മാസത്തിൽ ആവശ്യക്കാർ വർധിച്ചതിനാൽ പഴവർഗങ്ങളുടെ വില ഉയർന്നു. ഉഷ്ണ കാലാവസ്ഥയും പഴവർഗങ്ങൾ കൂടുതൽ കഴിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു. മിക്ക ഇനങ്ങൾക്കും 20 ശതമാനമെങ്കിലും വില വർധിച്ചിട്ടുണ്ട്.  ആപ്പിളിനു കിലോയ്ക്ക് 200 രൂപയാണ് വില. 

തണ്ണിമത്തനു 70-90,  മുന്തിരി:100-130, മാതളനാരങ്ങ- 160, സപ്പോട്ട-80, ഓറഞ്ച് :100-130, സബർജിൽ-160, ചെറുപഴം ഡസനു- 90, റോബസ്റ്റ-40 എന്നിങ്ങനെയാണ് വില. പഴവർഗങ്ങളുടെ വരവ് വർധിച്ചിട്ടുണ്ടെങ്കിലും ആവശ്യക്കാർ കൂടിയതിനാലാണ് വില വർധിക്കുന്നതെന്ന് വാശി എപിഎംസി ഫ്രൂട്ട് മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS