ADVERTISEMENT

മുംബൈ∙ വിചാരണത്തടവുകാരെ കഴിവതും വിഡിയോ കോൺഫറൻസിങ് വഴി കോടതികളിൽ ഹാജരാക്കണമെന്ന് ബോംബെ ഹൈക്കോടതി സംസ്ഥാന സർക്കാരിനു നിർദേശം നൽകി.  ഓരോ വാദം കേൾക്കലിനും അവരെ നേരിട്ട്  കോടതിയിൽ കൊണ്ടുവരുന്നത് ബുദ്ധിമുട്ടുള്ള നടപടിക്രമമാണ്. 

എല്ലാ കോടതികളിലും സ്‌ക്രീനുകളും മറ്റ് വിഡിയോ കോൺഫറൻസിങ് സൗകര്യങ്ങളും സജ്ജീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കണമെന്നും ജസ്റ്റിസ് ഭാരതി ഡാംഗ്രെയുടെ സിംഗിൾ ബെഞ്ച് സർക്കാരിന് നിർദേശം നൽകി. തന്നെ നേരിട്ടോ വിഡിയോ കോൺഫറൻസിങ് വഴിയോ ഹാജരാക്കാത്തത് കാരണം ജാമ്യാപേക്ഷയിലെ വാദം കേൾക്കൽ കീഴ്ക്കോടതി 23 തവണ മാറ്റിവച്ചുവെന്ന് ചൂണ്ടിക്കാട്ടി ത്രിഭുവൻസിങ് യാദവ് എന്നയാൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. 

സംസ്ഥാനത്തെ എല്ലാ കോടതികളിലും വിഡിയോ കോൺഫറൻസിങ്  സൗകര്യം ലഭ്യമാക്കിയാൽ കേസിന്റെ  വിവിധ ഘട്ടങ്ങളിൽ പ്രതികളെ നേരിട്ട് ഹാജരാക്കേണ്ടി വരില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തടവുകാരെ നേരിട്ട് ഹാജരാക്കുമ്പോഴുളള സമയവും പണവും ലാഭിക്കാം. സുരക്ഷാ പ്രശ്നങ്ങൾ, തടവുകാരെ അനുഗമിക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ അഭാവം തുടങ്ങിയ സാഹചര്യങ്ങളിലും തടവുകാരെ വിഡിയോ കോൺഫറൻസ് വഴി ഹാജരാക്കണം- കോടതി ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com