ADVERTISEMENT

മുംബൈ ∙ നിർമാണ അവശിഷ്ടങ്ങൾ തുറസ്സായ സ്ഥലങ്ങളിലും മൈതാനങ്ങൾക്കു സമീപവും കുട്ടികളുടെ പാർക്കുകൾക്കു സമീപവും തള്ളുന്നെന്ന പരാതിയിൽ നടപടിയുമായി ബിഎംസി. സ്ഥിരമായി മാലിന്യം തള്ളുന്ന 30 ഇടങ്ങളിൽ ഒരു മാസത്തിനുള്ളിൽ 49 സിസിടിവികൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മാലിന്യം തള്ളുന്നവരെ പിടികൂടാൻ വാർഡ് അടിസ്ഥാനത്തിൽ പ്രത്യേക സ്ക്വാഡുകൾക്കും രൂപം നൽകി. നിർമാണ അവശിഷ്ടങ്ങൾ അനധികൃതമായി തള്ളുന്ന വാഹനങ്ങളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് കത്തും നൽകിയിട്ടുണ്ട്. 

നഗരത്തിൽ ഏഴായിരത്തോളം ഇടങ്ങളിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഗോരേഗാവ്, അന്ധേരി, ദക്ഷിണ മുംബൈ മേഖലകളിൽ നിന്നാണ് കെട്ടിടാവശിഷ്ടങ്ങൾ തള്ളുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ ഉയർന്നത്. ഗോരേഗാവിൽ 20 അടിയോളം ഉയരത്തിൽ കെട്ടിടാവശിഷ്ടങ്ങൾ തള്ളിയതിനെതിരെ കനത്ത പ്രതിഷേധം ഉയർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com