പൊടി നിയന്ത്രിച്ചില്ല; പൊതുമരാമത്ത് വകുപ്പിന് 20 ലക്ഷം പിഴ
Mail This Article
×
ന്യൂഡൽഹി ∙ പൊടിനിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചതിനു ഡൽഹി പൊതുമരാമത്ത് വകുപ്പിനു 20 ലക്ഷം രൂപ പിഴ. നിർമാണ കേന്ദ്രങ്ങളിൽ പൊടിയൊതുക്കാൻ വെള്ളം തളിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതു പാലിക്കാതിരുന്നതിനാലാണു പിഴയെന്നു മന്ത്രി ഗോപാൽ റായ് പറഞ്ഞു. ‘വീണ്ടും പരിശോധനാ സംഘത്തെ അയയ്ക്കും. നിയന്ത്രണങ്ങൾ ഒരുക്കിയില്ലെന്നു കണ്ടെത്തിയാൽ വീണ്ടും പിഴ ചുമത്തും’ ഗോപാൽ റായ് പറഞ്ഞു. പിഴത്തുക പരിസ്ഥിതി ആഘാത ഫണ്ടിലേക്കു മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.