ഇന്നു ബീറ്റിങ് റിട്രീറ്റ്; ഗതാഗത നിയന്ത്രണവും

മഹത്വം ആകാശത്തോളം... റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനം കുറിക്കുന്ന ‘ബീറ്റിങ് ദ് റിട്രീറ്റ്’ ചടങ്ങിന്റെ ഫുൾ ഡ്രസ് റിഹേഴ്സലിന്റെ ഭാഗമായി രാഷ്ട്രപതിഭവനു മുന്നിൽ നടന്ന ഡ്രോൺ ഷോയിൽ ദണ്ഡിയാത്ര പുനരാവിഷ്കരിച്ചപ്പോൾ. 3500 തദ്ദേശ നിർമിത ഡ്രോണുകൾ ഷോയിൽ അണിനിരന്നു. ചിത്രം: രാഹുൽ ആർ പട്ടം ∙ മനോരമ
SHARE

ന്യൂഡൽഹി∙ റിപ്പബ്ളിക് ദിനാഘോഷത്തിന്റെ സമാപനം കുറിച്ചുള്ള ബീറ്റിങ് റിട്രീറ്റ് ചടങ്ങ് വിജയ് ചൗക്കിൽ ഇന്നു വൈകിട്ടു നടക്കും. ഇതോടനുബന്ധിച്ച് വിജയ് ചൗക്കിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 9.30വരെ ഗതാഗത നിയന്ത്രണങ്ങൾ തുടരും. വിജയ് ചൗക്കിൽ ഈ സമയങ്ങളിൽ പൂർണമായി ഗതാഗതം നിരോധിച്ചു. റഫി മാർഗിൽ സുനേരി മസ്ജിദിനും കൃഷിഭവനും മധ്യേ ഗതാഗതം അനുവദിക്കില്ല. 

കർത്തവ്യപഥിൽ വിജയ് ചൗക്കിനും സി– ഹെക്സഗനും മധ്യേ ഗതാഗതം നിയന്ത്രിക്കും. യാത്രയ്ക്ക് മറ്റു വഴികൾ ഉപയോഗിക്കണമെന്ന് ട്രാഫിക് പൊലീസ് അഭ്യർഥിച്ചു. ഗതാഗത നിയന്ത്രണമില്ലാത്ത റിങ് റോഡ്, റിഡ്ജ് റോഡ്, അരബിന്ദോ മാർഗ്, മദ്രസ ടി പോയിന്റ്, ലോധി റോഡ്, എസ്ബി മാർഗ്, സഫ്ദർജങ് റോഡ്, റാണി ഝാൻസി റോഡ്, മിന്റോ റോഡ് ഉൾപ്പെടെയുള്ളവ യാത്രയ്ക്ക് ഉപയോഗിക്കണമെന്ന് ട്രാഫിക് പൊലീസ് അധികൃതർ പറഞ്ഞു. മെട്രോ സർവീസും പ്രയോജനപ്പെടുത്തണം.

ഉച്ചയ്ക്ക് 2.30 മുതൽ ബസ്സുകൾ വഴിതിരിച്ചുവിടും. ക്ഷണിതാക്കൾക്കും സന്ദർശകർക്കും ചടങ്ങിൽ സുഗമമായി പങ്കെടുക്കാനാണ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. വിജയ് ചൗക്കിലെ വൈദ്യുതാലങ്കാരങ്ങൾ കാണാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിന് റഫി മാർഗിനും സി– ഹെക്സഗനും മധ്യേ രാത്രി 8നു ശേഷം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS