ADVERTISEMENT

ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടന്നെന്ന പരാതിയിൽ അന്വേഷണത്തിനു സർവകലാശാല അഡ്മിനിസ്ട്രേഷൻ നിർദേശം നൽകി. പുലർച്ചെ 2 മണിക്കു ക്യാംപസിനുള്ളിൽ വച്ച് 2 പൂർവവിദ്യാർഥികൾ ഉൾപ്പെടെ 4 പേർ തടഞ്ഞുവയ്ക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണു പരാതി.

കഴിഞ്ഞ 31നു സുഹൃത്തുമൊത്ത് റിങ് റോഡിലൂടെ നടക്കുമ്പോഴാണു സംഭവം. പെൺകുട്ടിയെ ആക്രമിച്ചവർ എബിവിപി പ്രവർത്തകരാണെന്ന് ജെഎൻയു വിദ്യാർഥി യൂണിയൻ ആരോപിച്ചു. സുരക്ഷ ഉദ്യോഗസ്ഥർ നോക്കിനിൽക്കുമ്പോഴാണു സംഭവം നടന്നത്. കർശന നടപടി വേണമെന്നും ജെഎൻഎസ്‌യു ആവശ്യപ്പെട്ടു. വിദ്യാർഥികൾ സബർമതി ധാബയ്ക്കു മുന്നിൽ പ്രതിഷേധിച്ചു.

എന്നാൽ, ഇടതു വിദ്യാർഥി സംഘടനകൾ തങ്ങൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് എബിവിപിയുടെ പ്രതികരണം. സർവകലാശാല അധികൃതർ പരാതിക്കാരിയുടെയും സാക്ഷികളായി സുരക്ഷാ ജീവനക്കാരന്റെയും അധ്യാപകന്റെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സർവകലാശാല അധികൃതർ സ്റ്റുഡന്റ്സ് ഡീൻ മനുരാധ ചൗധരിക്കു നിർദേശം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com