ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ ഇന്നലെ 2,499 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 21,241 ആയി ഉയർന്നു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കുകളാണിത്. തുടർച്ചയായ മൂന്നാം ദിവസമാണ് പാലക്കാട്ട് കോവിഡ് പോസിറ്റീവ് കേസുകൾ 2000 കടന്നു കുതിക്കുന്നത്.പോസിറ്റീവ് ആയവരിൽ ഭൂരിഭാഗം പേരും വീട്ടിൽ നിരീക്ഷണത്തിലാണ്. ഈയൊരു ചികിത്സാ രീതിയിലാണു ജില്ല പിടിച്ചു നിൽക്കുന്നത്. 

വിദഗ്ധ ചികിത്സ വേണ്ടവരെ മാത്രമേ ആശുപത്രികളിലും എഫ്എൽടിസികളിലും പ്രവേശിപ്പിക്കുന്നുള്ളൂ. അതേ സമയം എല്ലാവർക്കും ചികിത്സ ഉറപ്പാക്കുന്നുണ്ട്.ഇന്നലെ 1168 പേർക്കു സമ്പർക്കം വഴിയാണ് കോവിഡ്. 1305 കേസുകളിൽ ഉറവിടം വ്യക്തമല്ല. 8 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 830 പേർ കോവിഡ് മുക്തി നേടി.

 

കോവിഡ് വ്യാപനം

പാലക്കാട് നഗരസഭ സ്വദേശികൾ 341, ലക്കിടി പേരൂർ 104, ഒറ്റപ്പാലം നഗരസഭ 91, പുതുശ്ശേരി 86, പട്ടിത്തറ 83, മണ്ണാർക്കാട് 71, ചെർപ്പുളശ്ശേരി 66,   കൊല്ലങ്കോട് 65, കുത്തനൂർ 59, ഷൊർണൂർ നഗരസഭ 58, പിരായിരി 53, എലപ്പുള്ളി 52, പെരിങ്ങോട്ടുകുറുശ്ശി 50, നെന്മാറ 49, ആനക്കര 47, ചാലിശ്ശേരി 43, പറളി, ശ്രീകൃഷ്ണപുരം 42 വീതം, വാണിയംകുളം 36, കുഴൽമന്ദം 34, വടക്കഞ്ചേരി 33, എരിമയൂർ 32,  മേലാർകോട് 31, മാത്തൂർ 30, കാഞ്ഞിരപ്പുഴ, അലനല്ലൂർ 29, പട്ടാമ്പി 27, പരുതൂർ 26, തൃത്താല 24, പുതുപ്പരിയാരം 23, മണ്ണൂർ, അയിലൂർ, ഓങ്ങല്ലൂർ 22, കണ്ണാടി, ആലത്തൂർ, കുമരംപുത്തൂർ 21, തിരുമിറ്റക്കോട് 20, ചിറ്റൂർ-തത്തമംഗലം, കിഴക്കഞ്ചേരി, അകത്തേത്തറ,  കൊപ്പം, കപ്പൂർ, മുതുതല, നെല്ലായ, മുണ്ടൂർ 19, തേങ്കുറുശ്ശി, കൊടുമ്പ് 18, നാഗലശ്ശേരി 17, തിരുവേഗപ്പുറ 16,കോട്ടോപ്പാടം, അമ്പലപ്പാറ 15, തച്ചമ്പാറ, മരുതറോഡ്, അഗളി, കേരളശ്ശേരി, കോട്ടായി, കാരാകുറുശ്ശി 13, മലമ്പുഴ, വടവന്നൂർ, കാവശ്ശേരി, വണ്ടാഴി, കണ്ണമ്പ്ര, വിളയൂർ 12, പല്ലശ്ശന, മുതലമട, കടമ്പഴിപ്പുറം, തെങ്കര, തരൂർ 11, പുതുക്കോട്, കൊടുവായൂർ, കരിമ്പുഴ 10, പൊൽപ്പുള്ളി 9, പട്ടഞ്ചേരി, തൃക്കടീരി 8, അനങ്ങനടി, കോങ്ങാട് 7, പെരുമാട്ടി, പെരുവെമ്പ്, കരിമ്പ, മങ്കര, ചളവറ 6, നല്ലേപ്പിള്ളി, തച്ചനാട്ടുകര, എലവഞ്ചേരി 5, കൊഴിഞ്ഞാമ്പാറ, പുതുനഗരം, കുലുക്കല്ലൂർ 4, വടകരപ്പതി, ഷോളയൂർ 3, വെള്ളിനേഴി, വല്ലപ്പുഴ 2, പുതൂർ, എരുത്തേമ്പതി ഒന്നു വീതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com