ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണവും വീണ്ടും ഉയരുന്നു. 14.2 ആണ് ജില്ലയിലെ ടിപിആർ. കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം 5800 ആയി ഉയർന്നു. ജില്ലയിൽ ഇന്നലെ 1,237 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതി‍ൽ 747 പേർക്കു സമ്പർക്കം വഴിയാണ് കോവിഡ്. 475 കേസുകളിൽ ഉറവിടം വ്യക്തമല്ല. 10 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 1046 പേർക്ക് കോവിഡ് മുക്തിയുണ്ട്.

വ്യാപനം

പാലക്കാട് നഗരസഭ 78, ചെർപ്പുളശ്ശേരി 76, പരുതൂർ 38, തിരുവേഗപ്പുറ 33, കോട്ടോപ്പാടം 31, അമ്പലപ്പാറ, വടക്കഞ്ചേരി സ്വദേശികൾ 27 വീതം, ആലത്തൂർ, നെന്മാറ, ഒറ്റപ്പാലം, ഷൊർണൂർ 25 വീതം, പട്ടാമ്പി, പുതുപ്പരിയാരം, വിളയൂർ 24, ഓങ്ങല്ലൂർ 22, കാവശ്ശേരി, കൊപ്പം, മുതലമട 21, അലനല്ലൂർ, കണ്ണമ്പ്ര, തരൂർ, വണ്ടാഴി 20, കൊടുവായൂർ 19, മണ്ണാർക്കാട്, പിരായിരി, അഗളി, തൃക്കടീരി 17,എലവഞ്ചേരി, പെരുമാട്ടി 16, കടമ്പഴിപ്പുറം 15, എരിമയൂർ, മേലാർകോട്,

തെങ്കര 14, കേരളശ്ശേരി, കുമരംപുത്തൂർ, വല്ലപ്പുഴ 13,ചിറ്റൂർ-തത്തമംഗലം, തൃത്താല 12, കണ്ണാടി, കൊല്ലങ്കോട്, പുതുക്കോട് 11, കരിമ്പുഴ, കോട്ടായി, പുതുശ്ശേരി, ശ്രീകൃഷ്ണപുരം 10,അനങ്ങനടി, കാഞ്ഞിരപ്പുഴ, മുണ്ടൂർ, നല്ലേപ്പിള്ളി, പട്ടിത്തറ, പൊൽപ്പുള്ളി, പറളി, ഷോളയൂർ, തച്ചമ്പാറ, വാണിയംകുളം 9, ലക്കിടി-പേരൂർ, തച്ചനാട്ടുകര 8, അകത്തേത്തറ,

അയിലൂർ, ചളവറ, കിഴക്കഞ്ചേരി, മുതുതല, പട്ടഞ്ചേരി, പൂക്കോട്ടുകാവ്, പുതൂർ, വെള്ളിനേഴി 7, ചാലിശ്ശേരി, എലപ്പുള്ളി, മരുതറോഡ്, പുതുനഗരം, തേങ്കുറുശ്ശി 6, കരിമ്പ, കോങ്ങാട്, മലമ്പുഴ, മാത്തൂർ, പല്ലശ്ശന 5, കാരാകുറുശ്ശി, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, കുഴൽമന്ദം, നെല്ലായ, പെരിങ്ങോട്ടുകുറുശ്ശി, കപ്പൂർ 4, ആനക്കര, എരുത്തേമ്പതി, മണ്ണൂർ, നാഗലശ്ശേരി, വടകരപ്പതി 3, മങ്കര, കൊടുമ്പ്, തിരുമിറ്റക്കോട്, വടവന്നൂർ 2, കുത്തനൂർ, നെല്ലിയാമ്പതി, പെരുവെമ്പ് ഒരാൾ വീതം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com