ADVERTISEMENT

പാലക്കാട് ∙ രേഖകളില്ലാതെ ട്രെയിനിൽ കടത്താൻ ശ്രമിച്ച 21 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശിയെ ഒലവക്കോട് റെയിൽവേ ജംക്‌ഷനിൽനിന്നു റെയിൽവേ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.   സോലാപൂർ സ്വദേശി പാണ്ടുരംഗ് (22) ആണ് അറസ്റ്റിലായത്.   പണം വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. മുംബൈയിൽനിന്നു തൃശൂരിലേക്കാണു പണം കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് ആർപിഎഫ് ഇന്റലിജൻസ് വിഭാഗമാണു പരിശോധന നടത്തിയത്.

തുടരന്വേഷണത്തിനായി കേസ് കൊച്ചി ഇൻകം ടാക്സ് വിഭാഗത്തിനു കൈമാറി. ആർപിഎഫ് കമൻഡാന്റ് ജെതിൻ ബി.രാജ്, സിഐ എൻ.കേശവദാസ്, എസ്ഐ പി.എ.ദീപക്, എഎസ്ഐ സജി അഗസ്റ്റിൻ, കോൺസ്റ്റബിൾമാരായ വി.സവിൻ, എൻ.അശോക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com