ADVERTISEMENT

പാലക്കാട് ∙ ട്രെയിനുകളിൽ മോഷണം പതിവാക്കിയ ഉത്തർപ്രദേശ് ബൽറാംപുർ സ്വദേശി ഷാഹിലിനെ (23) റെയിൽവേ പൊലീസ് പിടികൂടി. കഴിഞ്ഞ മാസം 29ന് കാരയ്ക്കൽ–എറണാകുളം എക്സ്പ്രസിൽ കണ്ണൂർ സ്വദേശിയായ അമലിന്റെ ഒന്നരലക്ഷം രൂപ വിലയുള്ള ലാപ്ടോപ്പും മൊബൈൽഫോണും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

എട്ട് മോഷണക്കേസുകളിൽ പ്രതിയായ ഷാഹിൽ കോയമ്പത്തൂർ ജില്ലാ ജയിലിൽനിന്ന് കഴിഞ്ഞ ദിവസമാണ് ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയത്. റെയിൽവേ ഡിവൈഎസ്പി കെ.എൽ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഷൊർണൂർ റെയിൽവേ ഇൻസ്പെക്ടർ പി.വി. രമേഷ്, എസ്ഐ എസ്.അൻഷാദ്, എഎസ്ഐ എസ്.ജിതേഷ് ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർ എം.എ.ഹരിദാസ്, എസ്.ഷെമീർ എന്നിവരും തമിഴ്നാട് റെയിൽവേ പൊലീസ് സേനാംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com