ADVERTISEMENT

ഷൊർണൂർ ∙ ലഹരി മരുന്നും സ്ഫോടക വസ്തുക്കളുമുൾപ്പെടെ മണത്തു കണ്ടുപിടിക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യമുണ്ടായിരുന്ന സ്നിഫർ ഡോഗ് റാണി വിടപറഞ്ഞു. ഷൊർണൂർ സബ് ഡിവിഷൻ കേന്ദ്രമായ ഡോഗ് സ്ക്വാഡിൽ അംഗമായിരുന്ന ലാബ്രഡോർ വിഭാഗത്തിൽപ്പെടുന്ന നമ്പർ 273 റാണി (റൂബി)യാണ് ഏപ്രിലിൽ എട്ടു വയസ്സ് തികയാനിരിക്കേ വിടവാങ്ങിയത്.

2015 ലാണു റാണി കേരള പൊലീസിലെത്തുന്നത്. പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവർ വരുന്നതിനു മുന്നോടിയായുള്ള വേദി പരിശോധനയിൽ സ്ഥിരം സാന്നിധ്യമായിരുന്നു. റെയിൽവേ സ്റ്റേഷനുകളിലെ സുരക്ഷാ പരിശോധനകളിലും പങ്കെടുത്തു. സംസ്ഥാന പൊലീസിൽ ഡോഗ് സ്ക്വാഡിന്റെ ചുമതല വഹിക്കുന്ന അസി.കമൻഡാന്റ് എസ്.സുരേഷ്, ഡിവൈഎസ്പി വി.സുരേഷ്, സിഐ ഗോപകുമാർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com