പട്ടാമ്പി ∙ 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 22 വർഷം കഠിനതടവും 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം പോരുവഴി, അമ്പലത്തുംഭാഗം ഉമ്മടത്ത് വീട്ടിൽ ആദർശിനെ (22) ആണു പട്ടാമ്പി അതിവേഗ കോടതി ജഡ്ജി ജി.സതീഷ്കുമാർ ശിക്ഷിച്ചത്. പിഴസംഖ്യ അതിജീവിതയ്ക്കു നൽകാനും വിധിയായി. കല്ലടിക്കോട് സബ് ഇൻസ്‌പെക്ടർ ടി.ശശികുമാറാണു കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി. 21 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകൾ ഹാജരാക്കി. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.
പോക്സോ കേസിൽ 22 വർഷം തടവും പിഴയും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.