‘കോവിഡ് ബാധിതരിൽ പലർക്കും ഗുരുതര ശ്വാസകോശ രോഗങ്ങൾ’

palakkad-collector
മലമ്പുഴയിൽ ശ്വാസകോശ രോഗ വിദഗ്ധരുടെ അർധവാർഷിക സമ്മേളനം ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ
SHARE

പാലക്കാട് ∙ തീവ്രമല്ലാതെ കോവിഡ് ബാധിച്ച രോഗികളിൽ പോലും ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ പിന്നീടു കണ്ടുവരുന്നതായി ശ്വാസകോശ വിദഗ്ധരുടെ അർധവാർഷിക സമ്മേളനം അഭിപ്രായപ്പെട്ടു. മറ്റു ശസ്ത്രക്രിയകൾ നടത്തുമ്പോഴാണ് ഇത്തരം സങ്കീർണതകൾ തിരിച്ചറിയുക. ശസ്ത്രക്രിയകൾക്കു മുൻപു ശ്വാസകോശ പരിശോധന നടത്തണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. നഗരങ്ങളിലെ മാലിന്യം കത്തിക്കൽ ശ്വാസകോശാരോഗ്യത്തെ ബാധിക്കുന്നുണ്ട്. നേരത്തെ വൻകിട നഗരങ്ങൾ നേരിടുന്ന പ്രതിസന്ധി കേരളത്തിലും കടന്നുവരികയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

അക്കാദമി ഓഫ് പൾമനറി ആൻഡ് ക്രിട്ടിക്കൽ മെഡിസിൻ, പൾമനോളജി സൊസൈറ്റി ഓഫ് പാലക്കാട് എന്നിവരുടെ നേതൃത്വത്തിലാണു പരിപാടി നടത്തിയത്.  ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര ഉദ്ഘാടനം ചെയ്തു. ഡോ.പി.പി.അരവിന്ദൻ,  ഡോ.ഒ.കെ.മണി, ഡോ.ബി.ജയപ്രകാശ്, ഡോ.കുര്യൻ ഉമ്മൻ, ഡോ.ആർ.സത്യജിത്,  ഡോ.കെ.ആഷിഖ്, ഡോ.സി.കെ.ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു. വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS