മരത്തിന്റെ അപകടനിഴലിൽ ഭീതിയോടെ ഒരു കുടുംബം

tree-pkd
ലക്കിടി മംഗലത്ത് കല്ലിക്കാട്ടിൽ ഗീതയുടെ വീടിന് ഭീഷണിയായി നിൽക്കുന്ന മരം.
SHARE

ലക്കിടി ∙ വേനൽമഴയിലും കാറ്റിലും ഭീതിയുടെ മുൾമുനയിൽ കഴിയുകയാണു നാലംഗം കുടുംബം. മംഗലം കല്ലിക്കാട്ടിൽ ഗീതയുടെ വീടിനു മുകളിലേക്കു ചാഞ്ഞു നിൽക്കുന്ന മരമാണു കുടുംബത്തിന്റെ ഉറക്കം കെടുത്തുന്നത്. സംസ്ഥാന പാതയോരത്തു നിൽക്കുന്ന വലിയ വാക മരമാണ് അപകടഭീഷണിയായി നിൽക്കുന്നത്. 

2020 നവംബർ മാസത്തിൽ മരക്കൊമ്പ് വെട്ടിമാറ്റണമെന്നാവശ്യപ്പെട്ടു പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും പരാതി നൽകി. നടപടികൾ ഉണ്ടാകാത്തതിനാൽ പരാതി പിന്നീട് ആർഡിഒ, സബ് കലക്ടർ, കലക്ടർ വരെ നൽകി. വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും നടപടിയായില്ല. മാസങ്ങൾക്കു മുൻപു മരത്തിന്റെ കൊമ്പു പൊട്ടി മതിലിലേക്കു വീഴുകയും ചെയ്തു. വിണ്ടു കീറിയ മതില്‍ കഴിഞ്ഞ മാസം 25നു പൂര്‍ണമായി തകരുകയും ചെയ്തു. 

റോഡിലേക്കു ചാഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ വെട്ടി നീക്കിയിട്ടും വീട്ടിലേക്കു ഭീഷണിയായ മരം വെട്ടി മാറ്റാന്‍ അധികൃതര്‍ തയാറായില്ല. ഗീതയുടെ അമ്മ ദേവകിയും ഭര്‍ത്താവും മകളുമടങ്ങുന്ന നാലംഗ കുടുംബം വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണ്. പൊതുമരാമത്തു വകുപ്പിന്റെ അദാലത്തില്‍ ഒടുവില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് ഈ കുടുംബം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA