ADVERTISEMENT

ചിറ്റൂർ ∙ നാട്ടിലെ എല്ലാ കാര്യത്തിനും ഒപ്പം നിന്നവർ. ഗ്രാമത്തിലെ ഏതൊരു വീട്ടിലെയും ആവശ്യങ്ങൾക്കു തോളോടുതോൾ ചേർന്നു പ്രവർത്തിച്ചവർ. ഇനിയുള്ള നാളുകളിൽ അവരില്ല. കശ്മീരിലെ വാഹനാപകടത്തിൽ മരിച്ച സുഹൃത്തുക്കളെ അവസാനമായി യാത്രയാക്കാൻ കണ്ണീരോടെ സൗകര്യമൊരുക്കുകയാണു നെടുങ്ങോട്ടിലെ യുവാക്കൾ. ഇന്നു രാവിലെ യുവാക്കളുടെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കാൻ ഒരുമിച്ചു കളിച്ചു വളർന്ന ഗവ.ടെക്നിക്കൽ ഹൈസ്കൂൾ മൈതാനം തന്നെ വേദിയാകുന്നതും ഏറെ വേദനിപ്പിക്കുന്നതാണ്.മൃതദേഹങ്ങൾ കിടത്താനും ബന്ധുക്കൾക്കും നാട്ടുകാർക്കും കാണാനുമുള്ള പന്തലും മറ്റും ഒരുക്കുന്ന തിരക്കിലാണു മരിച്ച യുവാക്കളുടെ സുഹൃത്തുക്കൾ. നെടുങ്ങോട് ഗ്രാമത്തിന്റെ മനസ്സിൽ സങ്കടക്കടൽ ഇരമ്പുകയാണ്. മരിച്ച യുവാക്കളുടെ ബന്ധുക്കളും സുഹൃത്തുക്കളും കഴിഞ്ഞ 3 ദിവസമായി കരഞ്ഞു തളർന്നു കിടക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com