ADVERTISEMENT

പാലക്കാട് ∙ സിംഹത്തെ വേട്ടയാടുന്ന സൗത്ത് ആഫ്രിക്കൻ ഇനമായ റൊഡേഷ്യൻ റിജ് ബാക്ക്, എലിസബത്ത് രാ‍ജ്ഞിയുടെ ഇഷ്ട ഇനമായ വെൽഷ് കോർഗി പെംബ്രോക്, റഷ്യൻ മഞ്ഞുമലകളിൽ കാളവണ്ടി വലിച്ചിരുന്ന സൈബീരിയൻ ഹസ്കി, മൽനോയിസ് ഷെപ്പേഡ് ഡോഗ്, ബുൾ ദാസ്റ്റിഫ് എന്നിങ്ങനെ ഇരുനൂറോളം ‘വിദേശികൾ’ , രാജപാളയം, ചിപ്പിപ്പാറൈ, കൊമ്പ, മുധോൾ ഹൗണ്ട്, കന്നി തുടങ്ങി അൻപതോളം ഇന്ത്യക്കാർ... കെന്നൽ ക്ലബ് കണ്ണാടി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ദേശീയ ശ്വാന പ്രദർശനത്തിൽ സന്ദർശകരെ കാത്തിരുന്ന ‘നായകർ’ ഇവരായിരുന്നു.

വിവിധ സംസ്ഥാനങ്ങളിൽനിന്നു 12 വിഭാഗങ്ങളിലായി മുന്നൂറിലധികം നായ്ക്കളെയാണു പ്രദർശനത്തിനെത്തിച്ചത്. തയ്‌വാനിൽ നിന്നെത്തിയ വിധികർത്താക്കൾ വിവിധ റൗണ്ടുകൾ വിലയിരുത്തി. നായ്ക്കളുടെ പ്രത്യേകതകളും അവയുടെ പരിപാലനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ സന്ദർശകർക്കു മനസ്സിലാക്കാൻ പ്രദർശനത്തിലൂടെ കഴിയാറുണ്ടെന്നു പ്രസിഡന്റ് കെ.സി.ജോൺ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com