ADVERTISEMENT

പാലക്കാട് ∙ മൊത്ത വിൽപന ഷോപ്പിലെ ജീവനക്കാരന്റെ കയ്യിൽ നിന്നു നഷ്ടപ്പെട്ട 15 മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെത്തി നൽകി. പാലക്കാട് യാക്കര സ്വദേശി ഗ്രിഗറി ജീവൻ ദാസിന്റെ കയ്യിൽ നിന്നാണു 7നു രാത്രി മൊബൈൽ ഫോൺ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. ബൈക്ക് യാത്രയ്ക്കിടെ ശാരീരിക അവശത അനുഭവപ്പെട്ട ഗ്രിഗറിയെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷമാണു ബാഗ് നഷ്ടപ്പെട്ടെന്നു മനസ്സിലായത്. സൗത്ത് പൊലീസിൽ പരാതി നൽകി. സംശയാസ്പദമായ സാഹചര്യത്തിൽ ആരെങ്കിലും ഫോൺ വിൽക്കാനെത്തിയാൽ അറിയിക്കണമെന്നു ഷോപ്പ് ഉടമകളെ പൊലീസ് അറിയിച്ചു. റോഡിൽ ആക്രി പെറുക്കി വിറ്റു ജീവിക്കുന്ന ആൾ നഗരത്തിലെ ഒരു ഷോപ്പിൽ കളഞ്ഞു കിട്ടിയ ഫോൺ വിൽക്കാനെത്തി. ഷോപ്പ് ഉടമ അറിയച്ചതിനെ തുടർന്ന് എത്തിയ പൊലീസാണു ഫോൺ തിരിച്ചറിഞ്ഞത്. ബാക്കി ഫോണുകളും ഇയാളിൽ നിന്നു കണ്ടെത്തി. പാവപ്പെട്ട ആളായിരുന്നതിനാൽ ഗ്രിഗറിക്കു പരാതിയുണ്ടായിരുന്നില്ല. പൊലീസും കേസെടുത്തില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com