ADVERTISEMENT

കോട്ടായി∙ വലിയമ്മക്കാവ് - അത്താണി റോഡ് ടാറിങ് നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്നു വർഷത്തിലേറെയായി റോഡിന്റെ നിർമാണം നടത്തിയിട്ട്. പുതിയതായി നിർമിച്ച റോഡിന്റെ സംരക്ഷണ ഭിത്തിയും കലുങ്കും ഒന്നാം ഘട്ടം മെറ്റൽ പാകിയതിനു ശേഷം തുടർന്നുള്ള പണികൾ നടന്നില്ല. മെറ്റൽ അടർന്ന് റോഡു മുഴുവൻ വലിയ കുഴികളാണ്. ഇരുചക്രവാഹനത്തിനു പോലും കടന്നു പോകാൻ ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. 

 നാട്ടുകാരുടെ സഹകരണത്തോടെ റോഡ് നിർമാണം നടത്തിയെങ്കിലും ഇപ്പോൾ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നില്ലെന്നു പരക്കെ പരാതിയുണ്ട്. പി.പി.സുമോദ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നു ഇപ്പോൾ 30 ലക്ഷം രൂപ റോഡിനു ഫണ്ട് അനുവദിച്ചിട്ടുണ്ട്. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതോടെ ഉടനെ റോഡ് നവീകരണം നടത്താൻ നടപടി വേണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു. പാടശേഖരത്തിലേക്കും ക്ഷേത്രത്തിലേക്കും ഒട്ടേറെ വീടുകളിലേക്കുള്ള റോഡാണ്. റോഡ് സഞ്ചാരയോഗ്യമാകുന്നതോടെ യാത്രയിൽ ഒരു കിലോമീറ്ററോളം ലാഭിക്കാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com