മാലിന്യം നിറഞ്ഞു കനാൽ നശിക്കുന്നു; കൃഷിക്ക് ജലമൊഴുകാനും തടസ്സം

Mail This Article
×
ഒലവക്കോട് ∙ പാലക്കാട് നഗരസഭ 52–ാം വാർഡിൽ കോഓപ്പറേറ്റീവ് കോളജിനു പിന്നിലുള്ള ജലസേചന വകുപ്പിന്റെ കനാൽ മാലിന്യം കുന്നു കൂടി നശിക്കുന്നു. വശങ്ങൾ തകർന്നു. കനാലിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ പലരും വലിച്ചെറിയുന്നുണ്ട്. മലമ്പുഴയിൽ നിന്നുള്ള കൃഷി ആവശ്യത്തിനുള്ള ജലം ഈ കനാൽ വഴിയാണ് ഒഴുക്കാറ്. മാലിന്യം കുന്നുകൂടിയതോടെ വെള്ളം ഒഴുകുന്നില്ല. മാലിനജലം റോഡിലേക്കും സമീപത്തെ വീടുകളുടെ മുറ്റത്തേക്കും വരെ ഒഴുകിയെത്തിയിട്ടും നടപടിയില്ല. കനാലിനു മുകളിലെ പാലവും അപകട ഭീഷണിയിലാണ്. ഇതിലൂടെ ഭാരവാഹനങ്ങൾ പോകുന്നത് അപകടമാണെന്നു നാട്ടുകാർ മുന്നറിയിപ്പു നൽകുന്നു. മാലിന്യം പെരുകിയതോടെ ദുർഗന്ധവും കൊതുകുശല്യവും രൂക്ഷമായി. നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.