നീലഗിരി നിലനിർത്താൻ ഡിഎംകെ; കേന്ദ്രമന്ത്രിയെ ഇറക്കി ബിജെപി

Mail This Article
×
ഊട്ടി ∙ ത്രികോണ മത്സരത്തിനൊരുങ്ങി നീലഗിരി ലോക്സഭാ മണ്ഡലം. ഡിഎംകെ, എഡിഎംകെ, ബിജെപി പാർട്ടി സ്ഥാനാർഥികൾ നേരിട്ടു മത്സരിക്കുന്ന മണ്ഡലത്തിൽ മുൻതൂക്കം ഡിഎംകെയ്ക്കാണ്. എന്തു വില കൊടുത്തും സിറ്റിങ് സീറ്റ് നിലനിർത്താനായി ഡിഎംകെ ശ്രമിക്കുമ്പോൾ സീറ്റ് പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണു ബിജെപി.
ഡിഎംകെയുടെ സിറ്റിങ് എംപി എ.രാജയെ നേരിടാൻ ബിജെപി ഇറക്കിയതു കേന്ദ്രമന്ത്രി എൽ.മുരുകനെയാണ്. 2019ലെ തിരഞ്ഞെടുപ്പിൽ 2,05,823 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എ.രാജ വിജയിച്ച സീറ്റാണിത്. എഡിഎംകെയുടെ ലോകേഷ് തമിഴ് ശെൽവൻ മണ്ഡലത്തിൽ പുതുമുഖമാണ്. ഊട്ടി, കൂനൂർ, ഗൂഡല്ലൂർ, മേട്ടുപ്പാളയം, അവിനാശി, ഭവാനിസാഗർ മണ്ഡലങ്ങളടങ്ങിയതാണു നീലഗിരി മണ്ഡലം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.