ടാപ്പിങ് തൊഴിലാളിയെ കാട്ടുപന്നി ദൂരേക്ക് കുത്തിയെറിഞ്ഞു; തോളെല്ലിന് ശസ്ത്രക്രിയ
Mail This Article
×
തണ്ണിത്തോട് ∙ കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് പരുക്കേറ്റു. തേക്കുതോട് മൂർത്തിമൺ ആനക്കല്ലിൽ പുത്തൻവീട്ടിൽ ഇ.ടി.തോമസിന് (62) ആണ് പരുക്കേറ്റത്. ഇന്നലെ രാവിലെ ഏഴോടെ വീടിന് സമീപം ചിറ്റിരിക്കൽ കുഞ്ഞുമോന്റെ റബർ തോട്ടത്തിൽ ടാപ്പിങ്ങിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.ഓടിയടുത്ത കാട്ടുപന്നി തോമസിനെ ദൂരേക്ക് കുത്തിയെറിഞ്ഞു. ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തി. തോമസിന്റെ കാലിന് മുറിവേറ്റു. തോളെല്ലിന് പൊട്ടലുമുണ്ട്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. തോളെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.