300 കിടക്കകൾ, മേശ, കസേര, ബഡ്ഷീറ്റുകൾ, തലയിണകൾ..; ആർക്കും വേണ്ട, നശിക്കുന്നത് 10 ലക്ഷം രൂപയുടെ സാധനങ്ങൾ
Mail This Article
എഴുമറ്റൂർ ∙ പഞ്ചായത്ത് ഓഫിസിന് മുകളിൽ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൽനിന്നു നീക്കംചെയ്ത ഉൽപന്നങ്ങൾ കെട്ടിക്കിടക്കുന്നു. പഞ്ചായത്തിലെ രണ്ടു ഇടങ്ങളിലായി പ്രവർത്തിച്ചിരുന്ന കേന്ദ്രങ്ങളിലെ 10 ലക്ഷം ലക്ഷം രൂപയോളം വരുന്ന ഉൽപന്നങ്ങളാണ് ഉപയോഗിക്കാതെ നശിക്കുന്നത്. ഹാളുകളിൽ മുറികൾ വേർതിരിക്കുന്നതിനുള്ള പാളികൾ, ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ 300 കിടക്കകൾ, മേശ, കസേര , ബഡ്ഷീറ്റുകൾ തലയിണകൾ, ബക്കറ്റുകൾ ഇങ്ങനെ നീളുന്നു പട്ടിക.
ഇത് ഇവിടെക്കിടന്നു നശിക്കാതെ പഞ്ചായത്തിൽ തന്നെയുള്ളതോ സമീപത്തെയോ ആരോഗ്യ കേന്ദ്രങ്ങൾക്കു നൽകുകയാണെങ്കിൽ അവിടെയെത്തുന്ന രോഗികൾക്ക് പ്രയോജനപ്പെടും. ഇത്തരത്തിൽ കോവിഡ് പ്രാഥമിക ചികിത്സാലയത്തിലെ ഉൽപന്നങ്ങൾ പല പഞ്ചായത്തുകളുടെയും സ്റ്റോറുകളിൽ കെട്ടിക്കിടക്കുന്ന കാഴ്ചയാണ്. ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന വസ്തുക്കൾ അടിയന്തരമായി മറ്റ് ആതുരാലയത്തിലേക്കു നീക്കണമെന്ന ആവശ്യം ശക്തമാണ്.