ADVERTISEMENT

പത്തനംതിട്ട ∙ കവിതകളിലൂടെ ആയിരക്കണക്കിനു സാധാരണക്കാരുടെ ഹൃദയം കവർന്ന കവിയായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ എന്ന് മന്ത്രി സജി ചെറിയാൻ. കടമ്മനിട്ട ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച കടമ്മനിട്ട സ്മൃതിയും പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടമ്മനിട്ട ഫൗണ്ടേഷൻ പ്രസിഡന്റ് എം.എ.ബേബി അധ്യക്ഷത വഹിച്ചു. കടമ്മനിട്ട പുരസ്കാരം എം.എ.ബേബി കവി പ്രഭാവർമയ്ക്ക് സമർപ്പിച്ചു. 

ഇന്ത്യൻ എക്സ്പ്രസ് ഏർപ്പെടുത്തിയ എക്സലൻസ് ഇൻ ഗവേണൻസ് അവാർഡ് നേടിയ ജില്ലാ കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ, ഫോക്‌ലോർ അവാർഡ് ജേതാവ് കടമ്മനിട്ട രഘുകുമാർ എന്നിവരെ ആദരിച്ചു. സാഹിത്യകാരൻ രവിവർമ തമ്പുരാൻ, ഡിസി ബുക്സ് എംഡി രവി ഡിസി, വി.കെ.പുരുഷോത്തമൻ പിള്ള, നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ, ജില്ലാ പഞ്ചായത്തംഗം ജോർജ് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം വി.പി.ഏബ്രഹാം, പടയണി ഗ്രാമം ഏകോപന സമിതി അധ്യക്ഷൻ കെ.ഹരിദാസ്, ദേശത്തുടി എക്സിക്യൂട്ടീവ് സബ് കമ്മിറ്റി അംഗം ബിനു ജി.തമ്പി, ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് അംഗം എം.ആർ.ഗീതാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

കടമ്മനിട്ടയുടെ പ്രശസ്ത കവിതയായ കുറത്തി ഇതിവൃത്തമാക്കി ആറന്മുള വാസ്തുവിദ്യാ ഗുരുകുലം ചീഫ് മ്യൂറൽ ആർട്ടിസ്റ്റ് സുരേഷ് മുതുകുളം രചിച്ച കാവ്യ ചിത്രത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. വിദ്യാർഥികൾക്കുള്ള മത്സരങ്ങളും കവിക്കൂട്ടത്തിന്റെ പുഷ്പാർച്ചനയും കാവ്യസ്തവവും കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.കോന്നിയൂർ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സജയൻ ഓമല്ലൂർ പ്രസംഗിച്ചു. നാടക കലാകാരൻ മനോജ് സുനിയും അജയ് ഉദയനും കടമ്മനിട്ടയുടെ ചാക്കാല എന്ന കവിത ഇതിവൃത്തമാക്കി ക്ലൗൺ ഷോ അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com