ADVERTISEMENT

കോന്നി ∙ നഴ്സിങ് വിദ്യാർഥിനി ജീവനൊടുക്കിയത് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിന്റെ മനോവിഷമത്തിലെന്ന് ബന്ധുക്കൾ. എലിയറയ്ക്കൽ കാളാഞ്ചിറ അനന്തുഭവൻ ഹരിയുടെയും രാജലക്ഷ്മിയുടെയും മകൾ അതുല്യയാണ് (20) കഴിഞ്ഞദിവസം മരിച്ചത്. ഒരു വർഷം മുൻപ് ബെംഗളൂരുവിലെ നഴ്സിങ് കോളജിൽ പ്രവേശനം നേടിയിരുന്നു. അവിടത്തെ ഒരു ട്രസ്റ്റിന്റെ ഇടപാടിലായിരുന്നു പ്രവേശനം. വായ്പ തരപ്പെടുത്തി നൽകാമെന്നും പറഞ്ഞിരുന്നു. 

എന്നാൽ, ട്രസ്റ്റിൽനിന്ന് കോളജിൽ ഫീസ് നൽകാതിരുന്ന സാഹചര്യത്തിൽ തുടർപഠനം മുടങ്ങി. ഇതേത്തുടർന്ന് അതുല്യ നേരിട്ട് കോളജിൽ 10,000 രൂപ അടച്ച് പ്രവേശനം നേടി. ഓഗസ്റ്റിൽ ക്ലാസ് തുടങ്ങുമെന്നും 90,000 രൂപ കെട്ടിവയ്ക്കണമെന്നും അറിയിപ്പ് ലഭിച്ചു. പിന്നീട് തിരികെ നാട്ടിലെത്തി വിദ്യാഭ്യാസ വായ്പയ്ക്കായി വിവിധ ബാങ്കുകളെ സമീപിച്ചെങ്കിലും ലഭ്യമായില്ല. ബാങ്കിൽനിന്ന് വായ്പ ലഭിക്കാതിരുന്നതിനാൽ തുടർപഠനം മുടങ്ങിയ വിഷമത്തിലാണ് പെൺകുട്ടി മരിച്ചതെന്ന് വീട്ടുകാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com